2014, മേയ് 21, ബുധനാഴ്‌ച

പ്രിയ സുഹുർത്തിന്,,,

സൌഹ്രദം എന്ന വാക്ക് പോലും എത്ര സംഗീതാത്മകമാണ്. സുഫൈദ് പ്രിയ സുഹുർത്ത് എന്നിലേക്ക് കടന്നു വന്നത് ഒരു പാട് പാട്ടുകളുമായിട്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ ഈരടികളിലൂടെ, ഗസൽപ്പൂക്കൾതൻ സുഗന്ധവർഷത്തിലൂടെ,  അവൻ ഞങ്ങളെ പുതിയ ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി. ഹയർ സെകാണ്ടറി ജീവിതത്തിന്റെ ആദ്യ നാളുകളിലൊന്നിൽ ഇമ്പമേറും ഹിന്ദുസ്ഥാനി സംഗീതം അവനിലെ പാട്ടുകാരനെ  ഞങ്ങൾക്ക് കാട്ടി തന്നു. പ്രവാചക പരമ്പരയിലെ മുത്തുമണികളിലോന്നായ സുഹുർത്ത് പരിശുദ്ധ മാസത്തിലെ ഇടവേളകളിൽ പ്രവാചക പ്രകീർത്തനങ്ങളുടെവിസ്മയ ലോകം തീർക്കാരുള്ളത്  ഇന്നും ഞാനോർക്കുന്നു.   

കോളേജ് ജീവിതം അവിസ്മരണീയമാക്കിയ സുഹുര്തുക്കൾ "മുട്ടിപ്പാട്ടിന്റെ" ലോകത്ത് അനിർവചനീയമായ ആനന്ദം തീർത്ത നാളുകളിൽ അവർക്ക് നേത്രത്വം നല്കിയതും അവൻ തന്നെ. മാച്ചിനാരികുന്നിൽ രാത്രിയുടെ നിശബ്ദതയിൽ ഞങ്ങൾ ഒരുകൂട്ടം സുഹുർതുകലുമായി ഒത്തു കൂടിയത് ഓർത്തു പോവുന്നു, എത്ര സുന്ദരമായിരുന്നു  ആ രാത്രി..

അറിവ് തേടി അവൻ  ഉത്തരേന്ത്യയിലേക്ക്  യാത്ര ചോദിച്ചപ്പോൾ അഭിമാനമാണ് തോന്നിയത്, അലിഗറിലെക്കുള്ള യാത്ര എന്റെ സുഹുർത്തിനെ കൂടുതൽ ഉന്നതനാക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. കൂടുതൽ പക്വത ആർജിച്ച സുഹുർത്ത് എന്നെയും ഉത്തരേന്ത്യയിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. പേമാരിയായി പ്രതിസന്ധികൾ ജീവിതത്തിൽ ആകുലതകൾ സൃഷ്ടിക്കുന്ന നിമിഷങ്ങളിൽ  അവന്റെ ആശ്വാസ വാക്കുകൾ എത്ര ആശ്വസകരമാനന്നു ഞാനറിഞ്ഞു.
ഈ കുറിപ്പ് പ്രിയ സുഹുര്തിനുള്ള ആശംസകളാണ്, സഹപ്രവര്തകനുള്ള അഭിവാദ്യങ്ങളാണ്. പ്രസിദ്ധമായ അസിം പ്രേംജി യുനിവെർസിറ്റിയിൽ ഡവലപ്മെന്റ് സ്റ്റുദീസിൽ അവൻ പ്രവേശനം നേടിയിരിക്കുന്നു. ബംഗളുരുവിലെ പുതിയ തട്ടകത്തിൽ- പുതിയ ലോകത്ത്, നാടിന്റെ നന്മക്ക് വേണ്ടി വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധികട്ടെ എന്നാശംസിക്കുന്നു, എല്ലാവിധ  ഭാവുകങ്ങളും.

2014, മേയ് 20, ചൊവ്വാഴ്ച

മോഡി പേടി

മെയ് 16 നു അഥവാ രാജ്യത്തെ നിർണായകമായ തിരഞ്ഞടെപ്പ്  ഫലം  വരുന്ന  ദിവസം  എംഫിൽ പ്രവേശന പരീക്ഷ എഴുതാൻ ജെഎൻയു കാമ്പസിൽ നിന്ന് കുറച്ചധികം അകലുത്തുള്ള  ജനക്പുരി  എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടതായി വന്നു എനിക്ക്. മെട്രോയിൽ നിന്നിറങ്ങി റിക്ഷാകാരെ (നമ്മുടെ നാടിലെ ഓട്ടോ റിക്ഷ മനസ്സില് ധ്യാനിച്ച് കളഞ്ഞെക്കരുത്, ഇത് സൈക്കൾ റിക്ഷ..!) നാലുപാടും  നോകിയപ്പോൾ തന്നെ "ബായ് സാബ്" എന്ന വിളിയുമായി യുവാവ് അരികിലേക്ക് വന്നു. കുറച് നേരത്തെ വിലപേശലിനു ശേഷം അദ്ദേഹത്തിന്റെ റിക്ഷയിൽ യാത്ര ഉറപ്പിച്ചു. കൂലി 30 രൂപ..!

തിരഞ്ഞടുപ്പ്  ദിവസം എക്സാം വന്നതിൽ നിരാശയിലായിരുന്നു ഞാൻ, ആധുനിക ഭാരതിത്തിലെ വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് പതിനാറാം ലോക്സഭയിലേക്  നടന്നത്.  മോഡി തരംഗം ഏകദേശം മനസ്സിൽ ഉറപ്പിച്ചിരുന്നു ഞാൻ..! ഹൈടെക് സിറ്റി മുതൽ ദൽഹി  മഹാ നഗരത്തിലെ ഗല്ലികൽ വരെ മോഡിയായിരുന്നു ചർച്ച... മോഡിത്വം ആഘോഷിക്കപെടുന്നത് കാണാമായിരുന്നു.രാജ്യത്തെ സകലമാന പ്രശ്നങ്ങൾകുമുള്ള പ്രതിവിധിയായി മോഡി അവതരിക്കപെട്ടു. എന്തിനേറെ രാജ്യത്തെ പ്രബുദ്ധ കാമ്പസിലെ പല  സുഹുര്തുകൾ പോലും  മോഡി പോരിഷ പാടാൻ തുടങ്ങിയിരുന്നു.ക്ലാസ്സ് മുറി ചർച്ചകളിൽ ലിബറൽ മൂല്യങ്ങളുടെ വക്താവ് ചമയുന്നവർക്കും മോഡി ആയിരുന്നു  പഥ്യം. ആകാംഷയോടെ, പ്രത്യക്ഷത്തിൽ ദാരിദ്ര്യത്തിന്റെ അടയാളങ്ങൾ  പേറുന്ന റിക്ഷകാരൻ സുഹുർത്തിനോട്‌ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ആരായാൻ തുടങ്ങി. ഹൈ ടെക് സിറ്റിയിലെ  ദരിദ്ര നാരായണൻമാർ തിരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു എന്നറിയാനുള്ള കൌതുകമായിരുന്നു എന്നിൽ.

"ചുനാബ് മേ കോൻ ജീതെഗാ ഭയ്യാ.." ഇലക്ഷനിൽ ആര് ജയികുമെന്ന എന്റെ ചോദ്യത്തിനു റിക്ഷാവാലയുടെ  മറുപടി
"കോണ്‍ഗ്രസ്‌" എന്നായിരുന്നു ..! തെല്ലോരാശാസ്വം തോന്നി എനിക്ക്, ഇതാ സാധാരണക്കാരിൽ സാധാരണക്കാരനായ  റിക്ഷാവാല കോണ്‍ഗ്രസ്‌ ജയിക്കുമെന്ന് അഥവാ ബി ജെ പി അധികാരത്തിൽ വരില്ലാന്ന് പ്രവചിച്ചിരിക്കുന്നു..  കോണ്‍ഗ്രസ്‌ ജയികുന്നതിലെക്കാളുപരി മോഡി അധികാരത്തിൽ വരില്ലല്ലോ എന്ന ആശ്വാസം.. രാജ്യം നരാധമനായ നരേന്ദ്ര മോഡിക്ക് തീരെഴുതപെടില്ലല്ലോ  എന്ന ചിന്ത ആയിരുന്നു എന്നിൽ.

എങ്കിൽ പിന്നെ എന്തോകൊണ്ടാണ്  അദ്ദേഹം കോണ്‍ഗ്രസ്‌ സർകാർ തിരിച്ചു വരുമെന്ന് കരുതുന്നത് എന്നതറിയാൻ തന്നെ തീരുമാനിച്ചു. ജെഎൻയു മെസ്സ് ചർച്ചകളിൽ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ ആയ സുഹുര്തിനോഴിച് മറ്റൊരാൾക്കും കോണ്‍ഗ്രസ്‌ ഭരണം ഊഹിക്കാൻ പോലും പറ്റില്ലായിരുന്നു. ഞാൻ ചോദിച്ചു..,
"ആരെ യാർ, കോണ്‍ഗ്രസ്‌ ഡൽഹിയിൽ തോറ്റതല്ലേ, പിന്നെ എങ്ങനെയാ  കോണ്‍ഗ്രസ്‌ വരുന്നത്..!" അതൊന്നും മൂപ്പർക്ക് പ്രശ്നമായിരുന്നില്ല, മൂപ്പർ പറഞ്ഞു..
"കോണ്‍ഗ്രസ്‌ ജീതെഗാ, കോണ്‍ഗ്രസ്‌ സർക്കാർ ആയേഗാ.." അത് പറയുമ്പോൾ അദ്ധേഹത്തിന്റെ മുഖത്ത് കൂടുതൽ ഗൌരവം നിറയുന്നതായി തോന്നി,  ഒപ്പം അല്പം ആശങ്കയും..!

ഞാൻ പിന്നെ ഇലക്ഷനെ പറ്റി ഒന്നും ചോദിച്ചില്ല..,
എക്സാം സെന്റെർ അടുത്തെത്തിയപ്പോൾ സ്ഥലമെത്തി ഇറങ്ങികൊള്ളാൻ പറഞ്ഞു, ഏതായാലും ഇത്രയൊക്കെ  സംസാരിച്ച സ്ഥിതിക്ക്, പൈസ കൊടുത്തതിനു ശേഷം ഞാൻ അദ്ധേഹത്തിന്റെ പേര്  ചോദിച്ചു.. "സാബ്‌, ഹാം  ബേചാരാ മുസൽമാൻ ഹെ"
"ഞാനൊരു പാവം മുസൽമാൻ.." സ്വ പേരും, സ്വത്വവും മറ്റുള്ളവർക്ക് മുന്നിൽ പറയുന്നത് പോലും അപകർഷതയായി കാണേണ്ടി വരുന്ന ഉത്തരേന്ത്യൻ മുസല്മാന്റെ  ദയനീയത ഞാൻ അദ്ദേഹത്തിൽ  കണ്ടു,, ഒപ്പം നേരത്തെ കോണ്‍ഗ്രസ്‌ ജയിക്കുമെന്ന് പറഞ്ഞതിലെ ലോജിക്കും..!
റിക്ഷാവാല മടങ്ങുന്നതും നോകി നിൽകെ, എന്തോ ഒരു മാറ്റം എന്നിലും വന്ന പോലെ തോന്നി എനിക്ക്,  ഇനി വല്ല മോഡി പേടിയും  പകർന്നതാണോ...?.