2014, മേയ് 21, ബുധനാഴ്‌ച

പ്രിയ സുഹുർത്തിന്,,,

സൌഹ്രദം എന്ന വാക്ക് പോലും എത്ര സംഗീതാത്മകമാണ്. സുഫൈദ് പ്രിയ സുഹുർത്ത് എന്നിലേക്ക് കടന്നു വന്നത് ഒരു പാട് പാട്ടുകളുമായിട്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ ഈരടികളിലൂടെ, ഗസൽപ്പൂക്കൾതൻ സുഗന്ധവർഷത്തിലൂടെ,  അവൻ ഞങ്ങളെ പുതിയ ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി. ഹയർ സെകാണ്ടറി ജീവിതത്തിന്റെ ആദ്യ നാളുകളിലൊന്നിൽ ഇമ്പമേറും ഹിന്ദുസ്ഥാനി സംഗീതം അവനിലെ പാട്ടുകാരനെ  ഞങ്ങൾക്ക് കാട്ടി തന്നു. പ്രവാചക പരമ്പരയിലെ മുത്തുമണികളിലോന്നായ സുഹുർത്ത് പരിശുദ്ധ മാസത്തിലെ ഇടവേളകളിൽ പ്രവാചക പ്രകീർത്തനങ്ങളുടെവിസ്മയ ലോകം തീർക്കാരുള്ളത്  ഇന്നും ഞാനോർക്കുന്നു.   

കോളേജ് ജീവിതം അവിസ്മരണീയമാക്കിയ സുഹുര്തുക്കൾ "മുട്ടിപ്പാട്ടിന്റെ" ലോകത്ത് അനിർവചനീയമായ ആനന്ദം തീർത്ത നാളുകളിൽ അവർക്ക് നേത്രത്വം നല്കിയതും അവൻ തന്നെ. മാച്ചിനാരികുന്നിൽ രാത്രിയുടെ നിശബ്ദതയിൽ ഞങ്ങൾ ഒരുകൂട്ടം സുഹുർതുകലുമായി ഒത്തു കൂടിയത് ഓർത്തു പോവുന്നു, എത്ര സുന്ദരമായിരുന്നു  ആ രാത്രി..

അറിവ് തേടി അവൻ  ഉത്തരേന്ത്യയിലേക്ക്  യാത്ര ചോദിച്ചപ്പോൾ അഭിമാനമാണ് തോന്നിയത്, അലിഗറിലെക്കുള്ള യാത്ര എന്റെ സുഹുർത്തിനെ കൂടുതൽ ഉന്നതനാക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. കൂടുതൽ പക്വത ആർജിച്ച സുഹുർത്ത് എന്നെയും ഉത്തരേന്ത്യയിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. പേമാരിയായി പ്രതിസന്ധികൾ ജീവിതത്തിൽ ആകുലതകൾ സൃഷ്ടിക്കുന്ന നിമിഷങ്ങളിൽ  അവന്റെ ആശ്വാസ വാക്കുകൾ എത്ര ആശ്വസകരമാനന്നു ഞാനറിഞ്ഞു.
ഈ കുറിപ്പ് പ്രിയ സുഹുര്തിനുള്ള ആശംസകളാണ്, സഹപ്രവര്തകനുള്ള അഭിവാദ്യങ്ങളാണ്. പ്രസിദ്ധമായ അസിം പ്രേംജി യുനിവെർസിറ്റിയിൽ ഡവലപ്മെന്റ് സ്റ്റുദീസിൽ അവൻ പ്രവേശനം നേടിയിരിക്കുന്നു. ബംഗളുരുവിലെ പുതിയ തട്ടകത്തിൽ- പുതിയ ലോകത്ത്, നാടിന്റെ നന്മക്ക് വേണ്ടി വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധികട്ടെ എന്നാശംസിക്കുന്നു, എല്ലാവിധ  ഭാവുകങ്ങളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ