2013, ഏപ്രിൽ 13, ശനിയാഴ്‌ച

സോക്രട്ടീസുമാർ ജന്മമെടുക്കട്ടെ..

കൊടിയ അദിച്ചമർതലുകലെ നെജ്ജൂക് കൊണ്ട് നേരിട്ട മനുഷ്യർ, രാജ്യം സ്വാതന്ത്രത്തിന്റെ  പൊൻ വസന്തത്തെ വരവേൽകാൻ ഒരുങ്ങിയ നാളിൽ മതത്തിന്റെ പേരിൽ പരസ്പരം വെട്ടി കീറി ആർത്തു വിളിച്ചു. രാജ്യം ഭീഭത്സമായ രംഗങ്ങൾക്ക് സാക്ഷിയായി, രണ്ടു രാജ്യങ്ങൾ സ്രിഷ്ടിക്കപെട്ടു. കൊളോണിയൽ കുതന്ത്രങ്ങൾ ഫലം കണ്ടു തുടങ്ങി, ഒരു മെയ്യും- മനസ്സുമായി കഴിഞ്ഞ കൂട്ടർ പരസ്പരം വാളെടുത്തു..

ദ്വി- രാജ്യ സിദ്ധാന്തവുമായി ഒത്തു പോകാത്ത ഉത്തരേന്ത്യയിലെയും, ദക്ഷിനെന്ത്യയിലെയും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും കൊടിക്കനകിനു മുസൽമന്മാർ ഇന്ത്യാ രാജ്യത്ത് തുടർന്നു.. രാജ്യം അവര്ക്ക് തുല്ല്യ പരിഗണ നൽകി അന്തസ്സ് കാട്ടി. പിറന്ന നാട്ടിൽ അവരെ കുഴിച്ചുമൂടുമെന്നു ചില ഇരുട്ടിന്റെ ശക്തികൾ മുറവിളി കൂട്ടുന്നുണ്ടായിരുന്നു അപ്പോഴും. 
കാലചക്രം മുന്നോട്ട് പോയി.. മാസങ്ങളും വർഷങ്ങളും കടന്നു പോയി. രാജ്യത്ത് അസ്സരസ്യങ്ങൾ വിതച്ച് വർഗീയ കലാപങ്ങളുടെ- വംശ ഹത്യകളുടെ  വാർത്തകൾ പുറത്തു വരാൻ തുടങ്ങി. ദേശ സ്നേഹികൾ ശക്തിയുക്തം ഫാഷിസടുകളെ നേരിട്ടു.. രാജ്യം ഹിന്ദുവിന്റെയൊ, മുസൽമന്റെയോ അല്ല മറിച്ചു, ഇന്ത്യകരെന്റെതാണെന്ന് പ്രക്യാപിച്ചു കൊണ്ടിരുന്നു..
ഫാഷിസത്തിന്റെ ബീജപാപം സമൂഹത്തിൽ മാരക വിഷ ബാധയുണ്ടാക്കാൻ അധികം നാൾ വേണ്ടി വരില്ലന്ന  സത്യം അപ്പോഴേക്കും  രാജ്യം മനസ്സിലാകി തുടങ്ങിയിരുന്നു ..ദേശീയ പൈത്ര്കമായ ബാബറി പള്ളി പൊളിക്കാൻ കൂട്ടു നിന്നയാൾ ഉപ-പ്രധാനമന്ത്രി ആവുന്നതിനു ലോകം സാക്ഷിയായി. നീണ്ട കലാപങ്ങൾ.. അക്രമങ്ങൾ..  നാടിന്റെ സ്വസ്ഥത കെട്ടു തുടങ്ങി. ഇരുപതൊന്നാം നൂറ്റാണ്ടിനെ പ്രതീക്ഷയോടെ വരവെറ്റവരുടെ നാസ ദ്വാരങ്ങളെ ,അധികം വൈകാതെ ഗുജറാത്തിലെ കാറ്റു കൊണ്ട് വന്ന രൂക്ഷ ഗന്ധം പൊള്ളിച്ചു  കളഞ്ഞു, തലച്ചോറിൽ വിഷബാധയുണ്ടാകി. മൂന്നു ദിവസം നീണ്ടു നിന്ന വംശ ഹത്യ  മൂവായിരം ജീവന്റെ സ്പന്ദനം കാർന്നെടുത്തു, നരാധമ ജന്മങ്ങൾ നാടിനെ അപമാനിച്ചു.

സ്വതന്ത്ര സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകൾ പരസ്പരം പങ്കുവയ്ക്കാൻ പോലും മടിക്കുന്ന കൂട്ടർ രാജ്യത്ത് വസിക്കുന്നുണ്ട്, വർഗീയാന്ധത ബാധിച്ച ഇവരുടെ കണ്ണുകൾക്ക് പക്ഷെ തീ തുപ്പാനുള്ള കഴിവുണ്ട്..! ഇവർ മറുകൂട്ടരെ ഒറ്റുകാരാകുമ്പോൾ അവിടെ ഒറ്റുകൊടുക്കപെടുന്നത് നിണമണിഞ്ഞ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളാണ്.

ഹിന്ദു-മുസ്ലിം ഐക്യം സ്വപ്നം മാത്രമായി ഉത്തരേന്ത്യയിൽ അവശേഷിക്കുമ്പോൾ കലാപങ്ങൾ വീണ്ടും വീണ്ടും മനസ്സിൽ വിഭജനങ്ങൾ തീർത്തുകൊണ്ടിരിക്കുമ്പോൾ നാളയുടെ സമാധാനം അന്യേഷിച്ചിറങ്ങാൻ സോക്രട്ടീസുമാർ ജന്മമെടുകെണ്ടിയിരിക്കുന്നു. വർഗീയ വിഷം നിറച്ച ചഷകം മോന്തി കുടിച്ച് സ്വയം രക്ത സാക്ഷിയാവാൻ; സോക്രട്ടീസ് നിങ്ങളെ രാജ്യം കാത്തിരിക്കുന്നു..!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ