2014, മേയ് 21, ബുധനാഴ്‌ച

പ്രിയ സുഹുർത്തിന്,,,

സൌഹ്രദം എന്ന വാക്ക് പോലും എത്ര സംഗീതാത്മകമാണ്. സുഫൈദ് പ്രിയ സുഹുർത്ത് എന്നിലേക്ക് കടന്നു വന്നത് ഒരു പാട് പാട്ടുകളുമായിട്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ ഈരടികളിലൂടെ, ഗസൽപ്പൂക്കൾതൻ സുഗന്ധവർഷത്തിലൂടെ,  അവൻ ഞങ്ങളെ പുതിയ ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി. ഹയർ സെകാണ്ടറി ജീവിതത്തിന്റെ ആദ്യ നാളുകളിലൊന്നിൽ ഇമ്പമേറും ഹിന്ദുസ്ഥാനി സംഗീതം അവനിലെ പാട്ടുകാരനെ  ഞങ്ങൾക്ക് കാട്ടി തന്നു. പ്രവാചക പരമ്പരയിലെ മുത്തുമണികളിലോന്നായ സുഹുർത്ത് പരിശുദ്ധ മാസത്തിലെ ഇടവേളകളിൽ പ്രവാചക പ്രകീർത്തനങ്ങളുടെവിസ്മയ ലോകം തീർക്കാരുള്ളത്  ഇന്നും ഞാനോർക്കുന്നു.   

കോളേജ് ജീവിതം അവിസ്മരണീയമാക്കിയ സുഹുര്തുക്കൾ "മുട്ടിപ്പാട്ടിന്റെ" ലോകത്ത് അനിർവചനീയമായ ആനന്ദം തീർത്ത നാളുകളിൽ അവർക്ക് നേത്രത്വം നല്കിയതും അവൻ തന്നെ. മാച്ചിനാരികുന്നിൽ രാത്രിയുടെ നിശബ്ദതയിൽ ഞങ്ങൾ ഒരുകൂട്ടം സുഹുർതുകലുമായി ഒത്തു കൂടിയത് ഓർത്തു പോവുന്നു, എത്ര സുന്ദരമായിരുന്നു  ആ രാത്രി..

അറിവ് തേടി അവൻ  ഉത്തരേന്ത്യയിലേക്ക്  യാത്ര ചോദിച്ചപ്പോൾ അഭിമാനമാണ് തോന്നിയത്, അലിഗറിലെക്കുള്ള യാത്ര എന്റെ സുഹുർത്തിനെ കൂടുതൽ ഉന്നതനാക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. കൂടുതൽ പക്വത ആർജിച്ച സുഹുർത്ത് എന്നെയും ഉത്തരേന്ത്യയിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. പേമാരിയായി പ്രതിസന്ധികൾ ജീവിതത്തിൽ ആകുലതകൾ സൃഷ്ടിക്കുന്ന നിമിഷങ്ങളിൽ  അവന്റെ ആശ്വാസ വാക്കുകൾ എത്ര ആശ്വസകരമാനന്നു ഞാനറിഞ്ഞു.
ഈ കുറിപ്പ് പ്രിയ സുഹുര്തിനുള്ള ആശംസകളാണ്, സഹപ്രവര്തകനുള്ള അഭിവാദ്യങ്ങളാണ്. പ്രസിദ്ധമായ അസിം പ്രേംജി യുനിവെർസിറ്റിയിൽ ഡവലപ്മെന്റ് സ്റ്റുദീസിൽ അവൻ പ്രവേശനം നേടിയിരിക്കുന്നു. ബംഗളുരുവിലെ പുതിയ തട്ടകത്തിൽ- പുതിയ ലോകത്ത്, നാടിന്റെ നന്മക്ക് വേണ്ടി വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധികട്ടെ എന്നാശംസിക്കുന്നു, എല്ലാവിധ  ഭാവുകങ്ങളും.

2014, മേയ് 20, ചൊവ്വാഴ്ച

മോഡി പേടി

മെയ് 16 നു അഥവാ രാജ്യത്തെ നിർണായകമായ തിരഞ്ഞടെപ്പ്  ഫലം  വരുന്ന  ദിവസം  എംഫിൽ പ്രവേശന പരീക്ഷ എഴുതാൻ ജെഎൻയു കാമ്പസിൽ നിന്ന് കുറച്ചധികം അകലുത്തുള്ള  ജനക്പുരി  എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടതായി വന്നു എനിക്ക്. മെട്രോയിൽ നിന്നിറങ്ങി റിക്ഷാകാരെ (നമ്മുടെ നാടിലെ ഓട്ടോ റിക്ഷ മനസ്സില് ധ്യാനിച്ച് കളഞ്ഞെക്കരുത്, ഇത് സൈക്കൾ റിക്ഷ..!) നാലുപാടും  നോകിയപ്പോൾ തന്നെ "ബായ് സാബ്" എന്ന വിളിയുമായി യുവാവ് അരികിലേക്ക് വന്നു. കുറച് നേരത്തെ വിലപേശലിനു ശേഷം അദ്ദേഹത്തിന്റെ റിക്ഷയിൽ യാത്ര ഉറപ്പിച്ചു. കൂലി 30 രൂപ..!

തിരഞ്ഞടുപ്പ്  ദിവസം എക്സാം വന്നതിൽ നിരാശയിലായിരുന്നു ഞാൻ, ആധുനിക ഭാരതിത്തിലെ വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് പതിനാറാം ലോക്സഭയിലേക്  നടന്നത്.  മോഡി തരംഗം ഏകദേശം മനസ്സിൽ ഉറപ്പിച്ചിരുന്നു ഞാൻ..! ഹൈടെക് സിറ്റി മുതൽ ദൽഹി  മഹാ നഗരത്തിലെ ഗല്ലികൽ വരെ മോഡിയായിരുന്നു ചർച്ച... മോഡിത്വം ആഘോഷിക്കപെടുന്നത് കാണാമായിരുന്നു.രാജ്യത്തെ സകലമാന പ്രശ്നങ്ങൾകുമുള്ള പ്രതിവിധിയായി മോഡി അവതരിക്കപെട്ടു. എന്തിനേറെ രാജ്യത്തെ പ്രബുദ്ധ കാമ്പസിലെ പല  സുഹുര്തുകൾ പോലും  മോഡി പോരിഷ പാടാൻ തുടങ്ങിയിരുന്നു.ക്ലാസ്സ് മുറി ചർച്ചകളിൽ ലിബറൽ മൂല്യങ്ങളുടെ വക്താവ് ചമയുന്നവർക്കും മോഡി ആയിരുന്നു  പഥ്യം. ആകാംഷയോടെ, പ്രത്യക്ഷത്തിൽ ദാരിദ്ര്യത്തിന്റെ അടയാളങ്ങൾ  പേറുന്ന റിക്ഷകാരൻ സുഹുർത്തിനോട്‌ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ആരായാൻ തുടങ്ങി. ഹൈ ടെക് സിറ്റിയിലെ  ദരിദ്ര നാരായണൻമാർ തിരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു എന്നറിയാനുള്ള കൌതുകമായിരുന്നു എന്നിൽ.

"ചുനാബ് മേ കോൻ ജീതെഗാ ഭയ്യാ.." ഇലക്ഷനിൽ ആര് ജയികുമെന്ന എന്റെ ചോദ്യത്തിനു റിക്ഷാവാലയുടെ  മറുപടി
"കോണ്‍ഗ്രസ്‌" എന്നായിരുന്നു ..! തെല്ലോരാശാസ്വം തോന്നി എനിക്ക്, ഇതാ സാധാരണക്കാരിൽ സാധാരണക്കാരനായ  റിക്ഷാവാല കോണ്‍ഗ്രസ്‌ ജയിക്കുമെന്ന് അഥവാ ബി ജെ പി അധികാരത്തിൽ വരില്ലാന്ന് പ്രവചിച്ചിരിക്കുന്നു..  കോണ്‍ഗ്രസ്‌ ജയികുന്നതിലെക്കാളുപരി മോഡി അധികാരത്തിൽ വരില്ലല്ലോ എന്ന ആശ്വാസം.. രാജ്യം നരാധമനായ നരേന്ദ്ര മോഡിക്ക് തീരെഴുതപെടില്ലല്ലോ  എന്ന ചിന്ത ആയിരുന്നു എന്നിൽ.

എങ്കിൽ പിന്നെ എന്തോകൊണ്ടാണ്  അദ്ദേഹം കോണ്‍ഗ്രസ്‌ സർകാർ തിരിച്ചു വരുമെന്ന് കരുതുന്നത് എന്നതറിയാൻ തന്നെ തീരുമാനിച്ചു. ജെഎൻയു മെസ്സ് ചർച്ചകളിൽ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ ആയ സുഹുര്തിനോഴിച് മറ്റൊരാൾക്കും കോണ്‍ഗ്രസ്‌ ഭരണം ഊഹിക്കാൻ പോലും പറ്റില്ലായിരുന്നു. ഞാൻ ചോദിച്ചു..,
"ആരെ യാർ, കോണ്‍ഗ്രസ്‌ ഡൽഹിയിൽ തോറ്റതല്ലേ, പിന്നെ എങ്ങനെയാ  കോണ്‍ഗ്രസ്‌ വരുന്നത്..!" അതൊന്നും മൂപ്പർക്ക് പ്രശ്നമായിരുന്നില്ല, മൂപ്പർ പറഞ്ഞു..
"കോണ്‍ഗ്രസ്‌ ജീതെഗാ, കോണ്‍ഗ്രസ്‌ സർക്കാർ ആയേഗാ.." അത് പറയുമ്പോൾ അദ്ധേഹത്തിന്റെ മുഖത്ത് കൂടുതൽ ഗൌരവം നിറയുന്നതായി തോന്നി,  ഒപ്പം അല്പം ആശങ്കയും..!

ഞാൻ പിന്നെ ഇലക്ഷനെ പറ്റി ഒന്നും ചോദിച്ചില്ല..,
എക്സാം സെന്റെർ അടുത്തെത്തിയപ്പോൾ സ്ഥലമെത്തി ഇറങ്ങികൊള്ളാൻ പറഞ്ഞു, ഏതായാലും ഇത്രയൊക്കെ  സംസാരിച്ച സ്ഥിതിക്ക്, പൈസ കൊടുത്തതിനു ശേഷം ഞാൻ അദ്ധേഹത്തിന്റെ പേര്  ചോദിച്ചു.. "സാബ്‌, ഹാം  ബേചാരാ മുസൽമാൻ ഹെ"
"ഞാനൊരു പാവം മുസൽമാൻ.." സ്വ പേരും, സ്വത്വവും മറ്റുള്ളവർക്ക് മുന്നിൽ പറയുന്നത് പോലും അപകർഷതയായി കാണേണ്ടി വരുന്ന ഉത്തരേന്ത്യൻ മുസല്മാന്റെ  ദയനീയത ഞാൻ അദ്ദേഹത്തിൽ  കണ്ടു,, ഒപ്പം നേരത്തെ കോണ്‍ഗ്രസ്‌ ജയിക്കുമെന്ന് പറഞ്ഞതിലെ ലോജിക്കും..!
റിക്ഷാവാല മടങ്ങുന്നതും നോകി നിൽകെ, എന്തോ ഒരു മാറ്റം എന്നിലും വന്ന പോലെ തോന്നി എനിക്ക്,  ഇനി വല്ല മോഡി പേടിയും  പകർന്നതാണോ...?.







2014, മാർച്ച് 27, വ്യാഴാഴ്‌ച

യാദവ മൗലവിമാരും ഉത്തരേന്ത്യൻ മുസ്ലിംകളും

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ 'അസം ഖാൻ' ഫാക്ടറിനെ യും സമാജ് വാദി പാർട്ടിയെയും  വിലയിരുത്തുന്നു.



മുലായം സിംഗ് യാദവും ലാലു പ്രസാദ് യാദവും
വെത്യെസ്ത നോമ്പ് തുറ പരിപാടികളിൽ 
സമാജ് വാദി പാർടിയുടെ തല തൊട്ടപ്പനും, അവസാന വാക്കുമായ ശ്രി. മുലായം സിംഗ് യാദവിന്റെ അസംഗടിൽ നിന്നുള്ള സ്ഥാനാർഥി  പ്രക്യാപനവും തുടർന്ന് അദ്ദേഹം നടത്തിയ പ്രസംഗവും ഉത്തരേന്ത്യൻ മുസ്ലിം കളുടെ 'ചെകുത്താനും കടലിനുമിടയിലുള്ള' അവസ്ഥയെ പറ്റി കൂടുതൽ വ്യെക്തത നൽകുന്നതായി.

ഉത്തർ പ്രദേശിലെ 'മലപ്പുറം' ജില്ലയയായ അസംഗട്ടിൽ (Azamgarh) നിന്ന് മുലായം  മത്സരിക്കാനോരുങ്ങുമ്പോൾ അദ്ദേഹവും അദ്ദേഹത്തിൻറെ  പാർട്ടിയും ഉയർത്തുന്ന മുദ്രാവാക്യം തന്നെ ഭയത്തിന്റെ രാഷ്ട്രീയമാണ് . "ബി ജെ പി അധികാരത്തിൽ വരാതിരിക്കാൻ വിനീത പ്രജകളായി സൈക്കിൾ ചിഹ്ന്നത്തിൽ വോട്ടു ചെയ്യാനാണ്" സമാജ് വാദി പാർടി ന്യൂനപക്ഷങ്ങലോട്, പ്രത്യേകിച്ച്  മുസ്ലിംകളോട് ആഹ്വാനം ചെയ്യുന്നത്. ഇവിടെ പ്രസക്തമാവുന്നത് ബി ജെ പി എന്ന 'ഭീകര സ്വത്വത്തെ' ഉയർത്തി കാട്ടി ഉത്തരേന്ത്യൻ മുസ്ലിമിന്റെ ഭയത്തെയാണ് ശരിക്കും വോട്ടാകി മാറ്റുന്നത് എന്നതാണ്. കേരളത്തിലെ ആകെ  ജനസംഖ്യക്ക് തുല്യമാണ് ഉത്തർ പ്രദേശിലെ മാത്രം  മുസ്ലിം ജനസംഖ്യ എന്ന് കണക്കുകൾ പറയുന്നു, എന്നാൽ സമാജ് വാദി പാർടി സ്ഥാനാർഥി പട്ടികയിൽ കേവലം നാമമാത്രമായ പ്രതിനിധ്യമാനവർക്കുള്ളത്. സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചാൽ തന്നെ വിജയ സാധ്യത  കുറഞ്ഞ മണ്ഡലങ്ങളിൽ മത്സരിച്ച്  അവർക്ക് തൃപ്തിപെടേണ്ടി വരും. സച്ചാർ കമ്മിറ്റി ഉയർത്തി കാട്ടിയ ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന  പ്രധാന പ്രശ്നങ്ങളിൽ ഒന്നാണത്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഈ പ്രവണത മുസ്ലിംകളെ  നിയമ നിര്മാണ സഭകളിൽ നിന്നും അകറ്റി നിർത്തുന്നു, ഫലമോ, അർഹിക്കുന്ന പ്രാതിനിധ്യം പോലും  നിയമ നിർമാണ സഭകളിൽ നിഷേധിക്കപെടുന്നു. 2009 ലെ ലോകസഭ തിരഞ്ഞടുപ്പിൽ സമാജ് വാദി പാർടി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച ഇരുപത്തിമൂന്നു  പേരിൽ ഒരു മുസ്ലിം പോലുംമില്ല എന്നാ വസ്തുത പ്രകടമായ നീതി നിഷേധം സൂചിപ്പിക്കുന്നു. ഈ ഇൻക്ലുസിവ് എക്സ്ക്ലുഷൻ (Inclusive Exclusion ) ചോദ്യം ചെയ്യപെടാതെ 'മുലായം മൌലവിയുടെ' നേത്രത്വത്തിൽ തുടർന്ന് കൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത് അന്യായമായി  പലതും ലഭിക്കുന്നു എന്ന ആരോപണം (ബി ജെ പി യുടെ മുസ്ലിം പ്രീണന ആരോപണം ) മറുഭാഗത്ത് സമ നീതി  നിഷേധനത്തിന്റെ മാറാ ഭാണ്ടവും  പേറിയാണ് ഉത്തരേന്ത്യൻ മുസ്ലിം മുന്നോട്ട് പോവുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ദേശീയ തലസ്ഥാന നഗരിയിൽ നിന്ന് കേവലം 200 കിലോ മീറ്റെർ മാത്രം അകലത്തിലുള്ള മുസാഫർ നഗറിൽ ഉണ്ടായ വർഗീയ കലാപം എല്ലാ അർത്ഥത്തിലും ഭീകരമായിരുന്നു. അയൽ സംസ്ഥാനങ്ങളായ ദൽഹി  ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ട്രക്കുകളിലും ബസ്സുകളിലും മറ്റു വാഹനങ്ങളിലെത്തിയ ജാട്ട് വിഭാഗക്കാർ മുസാഫര്നഗരിലെ മുസ്ലിം പ്രദേശങ്ങൾ ആക്രമിക്കുകയായിരുന്നു. ബലാൽസംഘങ്ങളും, കൊള്ളിവേയ്പുകളും, കൊലപാതകങ്ങളും സാകൂതം തുടർന്ന് കൊണ്ടിരുന്നു. മുസ്ലിം രക്ഷകർ ചമഞ്ഞ് അധികാരത്തിലേറിയ സമാജ് വാദി പാർട്ടി കലാപം അടിച്ചമർത്തുന്നത് പോയിട്ട്  കലാപാനന്തരം ഇരകളെ പുനരധിവസിപ്പിക്കാൻ പോലും തയ്യാറായില്ല എന്നതാണ് ദുഖകരമായ സത്യം. പകരം  കലാപാനന്തര അസ്വസ്ഥതകൾ പുകഞ്ഞു നിൽക്കവേ മുലായം സിംഗ് യാദവിന്റെ ജന്മ നാട്ടിൽ ബോളിവുഡ് താരങ്ങളെ വിളിച് നൃത്ത പരിപാടി നടത്തുകയാണ് അഖിലേഷ് യാദവിന്റെ സർക്കാർ ചെയ്തത്. പുനരധിവാസത്തിനും മാന്യമായ  നഷ്ട പരിഹാരത്തിനും വേണ്ടിയുള്ള ന്യായമായ ആവശ്യങ്ങളെ ഒരു പ്രമുഖ സമാജ് വാദി പാർട്ടി നേതാവ് അപഹസിച്ചത് "അവർ പിച്ചയെടുക്കാൻ വന്നവരാണ് എന്നാണു" ഡിസംബറിലെ മരം കോച്ചുന്ന തണുപ്പിൽ അതി ശൈത്യം താങ്ങാൻ കഴിയാതെ പിഞ്ചു കുഞ്ഞുങ്ങളും പ്രായം ചെന്നവരുമടക്കം മരിച്ച് വീഴുംബോയാണ് ഈ തമാശ എന്നതോർക്കണം! ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്ത്യശാസനം നൽകിയതിനെ തുടർന്നാണ്‌ സമാജ് വാദി സർക്കാർ അല്പ്പമെങ്കിലും സഹായത്തിനെത്തിയത്.

മതേതരത്വത്തെ കേവല ഭയത്തിന്റെ രാഷ്ട്രീയത്തിലേക്ക് ചുരുക്കി കെട്ടാനാണ് ഉത്തരേന്ത്യയിലെ ഒട്ടു മിക്ക സെകുലർ പാർടി കളും ശ്രമിച്ചത്. മുസ്ലിംകളെ 'വോട്ട് ബാങ്ക് ' മാത്രമായി കാണാനായിരുന്നു പലർക്കും താല്പര്യം. അതിവൈകാരികതയും ഹിന്ദുത്വ ഘടകവും ഉയർത്തി കാട്ടി തിരഞ്ഞെടുപ്പ് ലാഭത്തിനു അവരെ ഉപയോഗിച്ച് ശേഷം വലിച്ചെറിയുന്ന കറിവേപ്പില രാഷ്ട്രീയം..!! വമ്പൻ സ്രാവുകളെ (ഉത്തരേന്ത്യൻ സാഹചര്യത്തിൽ ഉന്നത ജാതി മുസ്ലിംകളെ , ഉദാ: ഖാൻ ) കടലാസ്സു പുലികളാക്കി വച്ച് അധസ്ഥിത ജനവിഭാഗങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയാണ് ഈ കൂട്ടർ ചെയ്തത്. മുസ്ലിം സ്വത്വത്തെ തന്നെ കേവലം അസം ഖാൻ, അബ്ദുൽ ബാരി സിദ്ദിഖി തുടങ്ങിയ കടലാസ് പുലികളിലെക്ക് ചുരുക്കി കെട്ടപെടുന്നു. 

മതേതരത്വത്തെ കേവലം 'ഏവർക്കും തുല്യ പരിഗണന' എന്ന അമ്പതുകളിലെ  സങ്കൽപ്പത്തിലെക്ക് ചുരുക്കി കെട്ടുന്നതിലെ അപകടം പാർഥ ചാറ്റെർജിയെ പോലുള്ള രാഷ്ട്രീയ ചിന്തകർ ചോദ്യം ചെയ്യുന്നുണ്ട്. ന്യൂന പക്ഷങ്ങൾക്ക് സഹിഷ്ണുതയിൽ ഊന്നിയ അംഗീകാരമാണ് വേണ്ടതെന്നു അദ്ദേഹം വാദിക്കുന്നു. ദളിതരെക്കാൾ പാർശ്വ വൽക്രിതരാനു മുസ്ലിം സമുദായം എന്ന് ജെസ്റ്റിസ് സച്ചാർ പറഞ്ഞു വെക്കുമ്പോൾ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മതേതരത്വത്തിന്റെ അപ്പോസ്തലന്മാർക്ക്‌ പറയാനുള്ളത്. ബംഗാളിലെ മുസ്ലിം സമുദായത്തിന്റെ നിർഭയ ജീവിതത്തെ  പറ്റി ഇടതു പക്ഷം ഈയിടെ വരെ  ഊറ്റം കൊള്ളാരുണ്ടായിരുന്നു, ഒരു പരിധിവരെ അത് ശരിയുമായിരുന്നു. വര്ഗീയ കലാപങ്ങളുടെ തോത് വംഗനാടിൽ കുറവായിരുന്നു. പക്ഷെ വർഗീയ കലാപങ്ങൾ മാത്രമല്ല ന്യൂന പക്ഷങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ അവർക്കും കഴിഞ്ഞില്ല..! ഇടതു ഭരണത്തിൽ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർകുന്ന  മുർഷിദാഭാദും, വെസ്റ്റ് മിദ്നാപൂരും, 24 പർഗാനയും അവഗണിക്കപെട്ടു എന്ന സത്യം വിളിച്ചു പറയാൻ സച്ചാർ കമ്മിറ്റി വരേണ്ടി വന്നു.

വ്യെക്തികളിലേക്ക് രാഷ്ട്രീയത്തെ ചുരുക്കി കെട്ടുമ്പോൾ പിന്നോക്ക- അധസ്ഥിത ജനവിഭാഗങ്ങളുടെ നിലനില്പിന്റെ രാഷ്ട്രീയം ഒറ്റു കൊടുക്കപ്പെടുകയാണ്. അല്ലാമ ഇഖ്ബാലിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ മത സംരക്ഷകരെന്ന നാട്യം പേറുന്ന 'മൌലാനമാർ' സ്വതാല്പര്യങ്ങല്ക്ക് വേണ്ടി ജനതയെ ഒറ്റു കൊടുക്കുന്നത് സ്ഥിരം കാഴ്ചയാണ്. ബ്രിട്ടീഷ്‌ പട്ടാളത്തിനു മുൻപിൽ സർവ്വം ത്യജിച്ച് സമരത്തിനിറങ്ങിയ മൌലാന മുഹമ്മദലിയുടെ പാരമ്പര്യമവകാശപെടുന്ന ദൽഹി ഇമാമിനെ പോലുള്ളവർ 'മരുമകന് സ്ഥാനം നിഷേധിക്കപെടുമ്പോൾ സമാജ് വാദി പാർടികെതിരെ തിരിയുകയും അല്ലാത്തപ്പോൾ മുലായത്തെ 'മൗലവി' പട്ടം നല്കി ആദരിക്കുകയും ചെയ്യുന്ന കാഴ്ച നമുക്കിവിടെ കാണാം. മഹാ ഭൂരിപക്ഷം നിസ്വാർത്ഥമതികളായ  പണ്ഡിതർ രാഷ്ട്രീയത്തോട് പുറം തിരിഞ്ഞു നിൽക്കുകയും അനർഹർ രംഗം കീഴാടക്കുകയും ചെയ്യുന്നത് തീർച്ചയായും ആശാവഹമല്ല. അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടിയുള്ള ആത്മാഭിമാനത്തിന്റെ രാഷ്ട്രീയത്തിന് നേത്രത്വം നല്കാൻ ചങ്കൂറ്റമുള്ള നേതൃത്വത്തിന്റെ   അഭാവം ഇവിടെ നിഴലിച്ചു കാണാം. അതുകൊണ്ട് തന്നെ മുലായം സിങ്ങിനും, ലാലു പ്രസാദ് യാദവിനും നോമ്പ് തുറ സംഘടിപ്പിച്ചും തൊപ്പി വച്ച് ദർഗയിൽ പോയും മാത്രം മുസ്ലിം വോട്ട് വാങ്ങി അധികാരത്തിലേറാം.

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

രാജ ഭക്തിയും ജനപ്രധിനിതിയും..!

MLA ശ്രി. വി ടി ബൽറാം
തിരുവിതാംകൂര്‍ രാജവംശത്തില്‍പെട്ട ഉത്രാടംനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചതിനെത്തുടര്‍ന്ന്‌ സർക്കാർ തിരുവനന്തപുരത്ത് അവധി പ്രക്യപിക്കുകയും അദ്ധേഹത്തിന്റെ നിര്യാണത്തിൽ ആദരവ് പ്രകടിപ്പികുകയും ചെയ്യുകയുണ്ടായി.സോഷ്യൽ മീഡിയ സൈറ്റുകൾ മറ്റ് വാർത്തകളെ പോലതന്നെ ശ്രി മാർത്താണ്ട വർമയുടെ നിര്യാനത്തേയും സജീവമായിത്തന്നെ ചർച്ച ചെയ്യുകയും ഒപ്പം അനുശോചന കുറിപ്പുകൾ(പോസ്റ്റുകൾ) രേഖപെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. പലരും തിരുവിതാംകൂർ രാജാവ് കാലം ചെന്നു, രാജാവ് നാട് നീങ്ങി തുടങ്ങിയ പോസ്ടുകളുമായി രംഗത്ത് നിറഞ്ഞു നിന്നു. തുടർന്ന് പല ഫെയ്സ് ബുക്ക്‌ 'ബുജി' കളും സർക്കാർ അവധി കൊടുത്തതിനെ  വിമർശിച്ചും, രാജ  ഭരണത്തെ ഇകഴ്ത്തി കാട്ടിയും മറു-പോസ്ടുകളുമായി സജീവമായി. വിഷയത്തിന്റെ ഗതിമാറ്റം സംഭവിക്കുന്നത് തൃത്താല യിൽ നിന്നുള്ള യുവ-കൊണ്ഗ്രെസ്സ് MLA ശ്രി. വി ടി ബൽറാം തിരുവനതപുരത്ത് അവധി നൽകിയതിൽ പ്രതിഷേധിച്ചു രംഗത്ത് വന്നപ്പോഴാണ്. അദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ചും ചോദ്യം ചെയ്തും ഒരുപാടുപേർ ചർച്ചയിൽ സജീവമായി. ശ്രി. വി ടി യുടെ സംശയം ഇതായിരുന്നു.. "പഴയ ഒരു രാജകുടുംബത്തിലെ അംഗമെന്നതിൽ കവിഞ്ഞ് ഒരിക്കൽ പോലും നാടിന്റെ ഭരണാധികാരി  അല്ലാതിരുന്ന ശ്രി. മാർത്താണ്ടവർമ്മ മരിച്ചപ്പോൾ എന്തിനാണ് കേരളാ സർക്കാർ തിരുവനതപുരത്ത് അവധികൊടുത്തത്.. നാളെ മാധ്യമങ്ങൾ രാജാവ് നാട് നീങ്ങി എന്ന് എഴുതിയാലും അത്ഭുതപ്പെടാനില്ല..." സംശയം ന്യായം..!!

 വിഷയത്തിന്റെ ചൂടും ചൊരുക്കും 'ലൈകുകുളിൽ' നിന്നും കമെന്റുകളിൽ  നിന്നും  വ്യെക്തമായി കാണാൻ പറ്റുന്ന തരത്തിലായി പിന്നീട് കാര്യങ്ങൾ. വിമർശനങ്ങളുടെ, അപഹാസ്യ വാക്കുകളുടെ പെരുമഴക്കാലം..   വിമർശനങ്ങളുടെ  തീവ്രത കൂടി കൂടി വന്നു. ക്ഷേത്ര വിളംബര പ്രക്യാപനം നടത്തിയ രാജകുടുംബമാണ് തിരുവിതാംകൂറിലെതെന്നും, പുരോഗമന മൂല്യങ്ങള ഉള്കൊണ്ടാവർ ആയിരുന്നു അവരെന്നും ഉദ്ഘോഷിക്കപെട്ടു.. പൊന്നുതമ്പുരാനെ ഇകഴ്ത്തി കാട്ടിയ ബൽറാം നാടിന്നു അപമാനമാണ് എന്നാ നിലയിലേക്കായി കാര്യങ്ങൾ. ആർഷ ഭാരത സംസകാരവും സനാതന ധർമവുമൊക്കെ ഉയർത്തിക്കാട്ടി തൃത്താല ക്കാരുടെ 'പിഴവിനെ' പലരും  ശപിച്ചു കൊണ്ടിരുന്നു. ചിലർ  ജനാധിപത്യ വ്യെവസ്ഥിതിക്കാണ് ക്കുഴപ്പമെന്നു  വിധി എഴുതി, രാജ ഭരണ കാലത്തെ പോരിഷകൾ പാടികൊണ്ടിരുന്നു.. രാജ  ഭരണം എത്രയോ നല്ലതായിരുന്നു പോലും.. കാര്യങ്ങൾ പതിയെ അസഭ്യവർഷത്തിലേക്ക് നീങ്ങി. ശ്രി.ബൽറാം മിന്റെ ഭാഷയിൽ.. നല്ല 'ആർഷ ഭാരത മുട്ടൻ തെറികൾ'. RSS- BJP സ്വയം സേവകർ പരസ്യമായി രംഗത്ത് വന്നു, അല്ലങ്കിൽ തന്നെ നമ്മുടെ പഴയ വീർ സവർക്കർക്കു താല്പര്യമുണ്ടായിരുന്ന മണ്ണാണ് തിരുവിതാങ്കൂർ.. അപ്പോഴാണ്‌ ഒരു ശവി നമ്മുടെ പൊന്നുതമ്പുരാനേ അധിക്ഷേപിക്കുന്നെ.. ഹും. കൂടുതൽ കൌതുകകരമായ മറ്റൊരു കാഴ്ച പ്രൊഫൈൽ പിക്ചർ ചെഗുവേരയുടെ ഫോട്ടോ വച്ച മുഖ്യധാര ഇടതു പക്ഷത്തിന്റെ പല സോഷ്യൽ മീഡിയ പടയാളികളും രാജ ഭക്തിയാൽ തിളച്ചു മറിയുകയായിരുന്നു. ചാനൽ ചർച്ചകളിൽ പുരോഗമന നിലപാടുകളുടെ വക്താവ് ചമയുന്ന വക്കീൽ ജയശങ്കർ  പോലും വീനീത പ്രജയായി മാറി. 

ചിലരുടെ സംശയം മറ്റു പലതുമായിരുന്നു. "പാണക്കാട് തങ്ങൾ മരിച്ചപ്പോൾ മലപ്പുറത്ത്  അവധി കൊടുത്തല്ലോ..? പിന്നെന്തേ.. ഞങ്ങൾ തിരുവിതാങ്കൂർ കാർകു അത് പറ്റില്ല..??" അതിനു കിട്ടി പത്ത് അൻപത് ലൈക്. പാണക്കാട് തങ്ങൾ ഒരു ശനി ആഴ്ചയാണ് മരിച്ചതെന്നും ഞാറാഴ്ച പതിവിൽ കവിഞ്ഞ ഒരു അവധിയും സർക്കാർ നല്കിയിട്ടിലെന്നും മറ്റൊരാൾ കമെന്റ് ചെയ്തിട്ടൊന്നും രാജ ഭക്തിയിൽ മതിമറന്ന പ്രജകൾക്ക്  മനസ്സിലാവുന്നുണ്ടായിരുന്നില്ല .മദർ തെരേസയെ ഇന്ത്യൻ ദേശീയ പതാക പുതച്ച് അന്ത്യ കർമങ്ങൾക്ക് കൊണ്ട് പോകുന്ന ഫോട്ടോ പൊസ്റ്റിയിട്ട് ഒരു രാജ ഭക്തൻ ചോദിച്ചു; "ക്രിസ്ത്യാനിക്കും മുസ്ലിമിനുമെന്തുമാവം ഹിന്ദുവിന് പറ്റില്ലാ.. ഇതാണോ മതേതരത്വം?" സവർണ ജാതികാരെയും, ക്രിസ്ത്യാനികളെയും മാത്രമായിരുന്നു ഒരു കാലം വരെ തിരുവിതാംകൂറിൽ  ഉദ്യോഗങ്ങളിൽ നിയമിച്ചിരുന്നുള്ളൂ എന്ന കാര്യം ഒരാൾ ഓർമിപ്പിച്ചപ്പോൾ മുതൽ പിന്നെ ആ പ്രജ പത്തി മടക്കി. ദളിത്‌ പിന്നോക്ക വിഭാഗങ്ങളെ ഉദ്യോഗ-ഭരണ നിർവഹണത്തിന്റെ നാലഅയലത്ത്  പോയിട്ട് സമൂഹത്തിൽ മാന്യമായി കഴിഞ്ഞുകൂടാൻ പോലും അനുവദിക്കാത്ത ചാതുർവർണ്യ വ്യെവസ്തിയുടെ സംരക്ഷകരായിരുന്നു ഒട്ടുമിക്കാ എല്ലാ നാട്ടു രാജ്യങ്ങളും, അതിൽ ഒരു പക്ഷെ മുന്നിൽ തന്നെ ആയിരുന്നു തിരുവിതാങ്കൂർ രാജവംശത്തിന്റെ സ്ഥാനം, എന്നിട്ട് ഇപ്പോൾ പൊന്നു തമ്പുരാനേ എന്ന് എല്ലാരും വിളിച്ചോനം എന്ന് വല്ല കൊടികെട്ടിയ തമ്പുരാനും പറഞ്ഞാൽ അതങ്ങ് 'കൊട്ടാരത്തിൽ' പോയി പറഞ്ഞാ മതിയെന്ന് ഒരു 'രാജ്യ ദ്രോഹി' പൊസ്റ്റിയപ്പൊൽ പാവം ആ പഴയ പ്രജയുടെ ഹ്രദയം തകർന്നു പോയിക്കാണും.

മുലക്കരവും, തലക്കരവും പിരിച്ച്, താഴ്ന്ന ജാതിക്കാരെ എല്ലാതരത്തിലും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നുമകറ്റി നിർത്തി നാട് ഭരിച്ചവരെ 'രാജാവെന്നു' വിളിക്കാൻ അറച്ചു നില്കേണ്ടതിനു പകരം ജീവിതത്തിൽ ഒരിക്കൽ പോലും നാട് ഭരിച്ചിട്ടിലാതവരെ പോലും  ആ പഴയ രാജ ഭരണത്തിന്റെ പ്രതി പുരുഷരാക്കി മാറ്റി പുനാപ്രതിഷ്ടിക്കാൻ ശ്രമിക്കുന്നവർ ഒരുപാട് രാജ്യ സ്നേഹികളുടെ നിണം കൊണ്ട് കുതിർന്ന ദേശീയ സ്വാതന്ത്ര സമര ചരിത്രത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്.

2013, ഏപ്രിൽ 14, ഞായറാഴ്‌ച

ഡോ. ബി.ആർ അംബേദ്‌കർ ഓർമിക്കപ്പെടുമ്പോൾ.

 ചാതുർവർണ്ണ്യ വ്യെവസ്ഥിതിയുടെ കീഴിൽ തൊട്ടു കൂടാതവരും, തീണ്ടി കൂടാതവരുമായി നൂറ്റാണ്ടുകളായുള്ള വിവേചനത്തിനു വിധേയമാക്കപെട്ടു കൊണ്ടിരുന്ന  ദളിത്‌ ബഹുജനങ്ങൾക്ക് ആശയും ആത്മവിശ്വാസവും നൽകി ആത്മാഭിമാനത്തിന്റെ പോരാട്ടത്തിനു നേതൃത്വം നൽകിയ സാമൂഹിക നവോഥാന നായകനായ ഭാഭാ സാഹിബ്‌ അംബേദ്കറെ ഒർമിചെടുക്കുന്നു. 


ചില ജന്മങ്ങൾ സ്വജീവിതം കൊണ്ട് കാലഘട്ടത്തിന്റെ സമര മുഖങ്ങളെ സജീവമാക്കാരുണ്ട്. അവരുടെ ജീവിതവും, ചിന്താ മണ്ഡലവും പുതു തലമുറകളിലേക്ക് പകർത്തി എഴുതപ്പെടുക സ്വാഭാവികമാണ്. ഡോ. ഭീം റാവു അംബേദ്‌കർ എന്ന മനുഷ്യൻ എന്താണ് ലോകത്തോട്‌ വിളിച്ചു പറഞ്ഞത് എന്നത്  തന്നെയാണ് അദ്ദേഹത്തെ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വർഷങ്ങൾക്കു ശേഷവും പ്രസക്തമാക്കുന്നത്. 

തന്റെ സ്കൂൾ ജീവിതം മുതൽക്കു തന്നെ ജാതി ഭ്രാന്തിന്റെ കയപനുഭവിച്ച വ്യെക്തി എന്ന നിലയിൽ ജാതി ചൂഷണങ്ങൾക്കതിരെയുള്ള പോരാട്ടങ്ങൾ അദ്ദേഹം മരണം വരെ തുടർന്നു. അംബേദ്‌കർ പറഞ്ഞു: "ജാതി വ്യെവസ്ഥ മനുഷ്യനെ വേർതിരിച്ചു നിർത്തുന്നത് അവനോ അവളോ ഏത് ജോലിയെടുക്കുന്നു എന്നതിനനുസരിച്ഛല്ല, മറിച്ച് അവർ ആർക്കു ജനിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. തോട്ടി പണിക്കാരന്റെ മകൻ തോട്ടി പണിക്കരനയിതീരുന്നു, അവൻ അത് ചെയ്യുന്നില്ലങ്കിൽ കൂടി സമൂഹം അവനെ തോട്ടി പണിക്കാരനായി മാത്രമേ കാണുകയുള്ളൂ.." നൂറ്റാണ്ടുകളായി തുടർന്നു പോന്ന നീതി നിഷെധനത്തിനെതിരെ ദളിതർ രാജ്യത്ത് സംഘടിപ്പിക്കപെട്ടു കൊണ്ടിരിക്കുകയാണ്. ഉയർന്ന ജാതിക്കാർ സർവ്വ മേഖലകളിലും സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു വെങ്കിലും ഭരണഘടന ദളിതർക്ക് (SC/ST  )  പുതു പ്രതീക്ഷയേകി സംവരണത്തിനുള്ള അവകാശം നൽകി. അവിടെയും ബാബസഹേബ് തന്റെ ജനതയുടെ നിലനില്പ്പിനു വേണ്ടിയുള്ള, തുല്ല്യ പരിഗണനയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ  വിത്ത്‌ പാകിയിരുന്നു.

ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ശേഷം തന്റെ മുഴുവൻ സമയവും അദ്ദേഹം ദളിത്‌-- -വിമോചന പ്രവർത്തനങ്ങൾക്ക് മാറ്റിവച്ചു. ഗാന്ധിയേയും, പട്ടേലിനെയും പോലുള്ള ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതാക്കൾ ദളിത്‌ വിമോചനത്തെ നിസ്സാരവല്കരിക്കാൻ അറിഞ്ഞോ അറിയാതയോ നടത്തിയ ശ്രമങ്ങൾ അംബെദ്കരുദെ രൂക്ഷ വിമര്ശനത്തിന് വിധേയമാവുകയുണ്ടായി. ഗാന്ധി - അംബേദ്‌കർ സംവാദങ്ങൾ സ്വതന്ത്ര സമര പോരാട്ടങ്ങളുടെ ഗതി വിഗതികളെ പോലും സ്വാധീനിക്കുകയുണ്ടായി. അംബെദ്കർക്കു ദളിത്‌ വിമോചനം ആരങ്കിലും വച്ചു നീട്ടുന്ന ഭിക്ഷയായിരിക്കരുത് എന്ന നിർബന്ധമുണ്ടായിരുന്നു, അദ്ദേഹം തന്റെ ജനതയോട് വിദ്യ നേടി ശക്തരാവാൻ ആഹ്വാനം ചെയ്തു. സമര മുഖങ്ങളെ അതിജീവിക്കാൻ ആധുനിക വിദ്യാഭ്യാസം അനിവാര്യമാനന്നു അദ്ദേഹം മനസ്സിലാക്കിയിരുന്നു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഭീകരമാണ്. ദളിതർ ക്രൂരമായി അക്രമിക്കപെട്ടു കൊണ്ടിരിക്കുന്നു. കൊലപാതകങ്ങളും, ഊര് വിലക്കുകളും, ലൈംഗിക അതിക്രമങ്ങളും ദിനേന ജാതിയുടെ പേരിൽ നടന്നു കൊണ്ടിരിക്കുന്നു. ഈയിടെ ബീഹാറിലെ പട്ന സർവ്വ കലാ ശാലയിലെ ദളിത്‌ വിദ്യാര്തികൾക്കെതിരെ ഉണ്ടായ ആക്രമണങ്ങൾ ഒറ്റപെട്ടതല്ല ! ശൂദ്രൻ അറിവ് കേട്ടാൽ ചെവിയിൽ ഇയ്യം ഒഴിക്കാൻ പറഞ്ഞ മനു സ്മ്രിതിയിലെ  വാക്കുകൾ ഇവിടെ ചേർത്ത് വായികേണ്ടി വരും. തമിഴ്നാട്ടിലെ ജാതി മതിലുകൾ നമ്മെ ഇന്നും നാണിപ്പിക്കുന്നു, ഉച്ച ഭക്ഷണം കഴിക്കാനിരുന്ന വിദ്യാർഥികളിൽ ദളിത്‌ കുട്ടികളെ മാത്രം മാറ്റിയിരുത്തിയത് 
മധ്യ പ്രദേശിലാണ്, ദളിതരുടെ മിശിഹയായി സ്വയം അവരോധിച്ച മായാവതി പലപ്രാവശ്യം ഭരിച്ച ഉത്തർപ്രദേശിൽ ഇന്നും 3 ലക്ഷത്തിൽ കൂടുതൽ ദളിതർ മനുഷ്യ വിസർജ്യം ചുമക്കുന്ന ജോലിയെടുത്തു കൊണ്ടിരിക്കുന്നുവെന്നത് എത്ര അപമാനകരമാണ്.

ഇവിടെയാണ്‌ അംബേദ്കറുടെ കാഴ്ചപ്പാടുകൾ കൂടുതൽ പ്രസക്തമാവുന്നത്. ഇന്ന് ഏപ്രിൽ 14 അദ്ദേഹത്തിന്റെ 122മത് ജന്മദിനമാണ്, അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ദളിത്‌-- ബഹുജനങ്ങളുടെ വിമോചനത്തിനു ശക്തി പകരട്ടെ എന്ന് പ്രത്യാക്ഷിക്കുന്നു.

2013, ഏപ്രിൽ 13, ശനിയാഴ്‌ച

ജാമിഅ മില്ലിയ ഇസ്ലാമിയ്യ കേന്ദ്ര സർവ്വകലാ ശാല - ദൽഹി, 2013-14 വർഷത്തെകുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു..

വിദ്യാഭ്യാസം



ദൽഹിയിലെ പ്രശസ്തമായ ജമിയ്യ മില്ലിയ്യ ഇസ്ലാമിയ്യ സർവ്വകലാശാലയിലെക്കുള്ള 2013-14 വർഷത്തെകുള്ള പ്രവേശന നടപടി ക്രമങ്ങൾ ആരംഭിച്ചു. വിവിധങ്ങളായ വിഷയങ്ങളിലേക് പ്രവേശന പരീക്ഷകൾ നടത്തിയാണ് പ്രവേശനം നൽകുന്നത്. കൂടാതെ ബിരുദ തലങ്ങളിലേക് പ്രവേശന പരീക്ഷ കൂടാതെയും അഡ്മിഷൻ നല്കും, പ്ലസ്ടു മാർകിന്റെ അടിസ്ഥാനത്തിലാണ്  ബിരുദ തലതിലെകുള്ള യോഗ്യത നിർണയിക്കുന്നത്.

 1920 ജനുവരി 20 നു സ്ഥാപിക്കപെട്ട സർവ്വ കലാ ശാലയുടെ ആദ്യ വൈസ് ചാൻസലർ മൌലാന മുഹമ്മദലി ജൗഹർ ആയിരുന്നു. ലോക പ്രശസ്തിയാർജിച്ച സർവ്വകലാശാലയിൽ നിരവധി വിദേശികളും പഠിക്കുന്നുണ്ട്.

വിശദ വിവരങ്ങൾക്ക്.Jamia Admission 2013-14

സോക്രട്ടീസുമാർ ജന്മമെടുക്കട്ടെ..

കൊടിയ അദിച്ചമർതലുകലെ നെജ്ജൂക് കൊണ്ട് നേരിട്ട മനുഷ്യർ, രാജ്യം സ്വാതന്ത്രത്തിന്റെ  പൊൻ വസന്തത്തെ വരവേൽകാൻ ഒരുങ്ങിയ നാളിൽ മതത്തിന്റെ പേരിൽ പരസ്പരം വെട്ടി കീറി ആർത്തു വിളിച്ചു. രാജ്യം ഭീഭത്സമായ രംഗങ്ങൾക്ക് സാക്ഷിയായി, രണ്ടു രാജ്യങ്ങൾ സ്രിഷ്ടിക്കപെട്ടു. കൊളോണിയൽ കുതന്ത്രങ്ങൾ ഫലം കണ്ടു തുടങ്ങി, ഒരു മെയ്യും- മനസ്സുമായി കഴിഞ്ഞ കൂട്ടർ പരസ്പരം വാളെടുത്തു..

ദ്വി- രാജ്യ സിദ്ധാന്തവുമായി ഒത്തു പോകാത്ത ഉത്തരേന്ത്യയിലെയും, ദക്ഷിനെന്ത്യയിലെയും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും കൊടിക്കനകിനു മുസൽമന്മാർ ഇന്ത്യാ രാജ്യത്ത് തുടർന്നു.. രാജ്യം അവര്ക്ക് തുല്ല്യ പരിഗണ നൽകി അന്തസ്സ് കാട്ടി. പിറന്ന നാട്ടിൽ അവരെ കുഴിച്ചുമൂടുമെന്നു ചില ഇരുട്ടിന്റെ ശക്തികൾ മുറവിളി കൂട്ടുന്നുണ്ടായിരുന്നു അപ്പോഴും. 
കാലചക്രം മുന്നോട്ട് പോയി.. മാസങ്ങളും വർഷങ്ങളും കടന്നു പോയി. രാജ്യത്ത് അസ്സരസ്യങ്ങൾ വിതച്ച് വർഗീയ കലാപങ്ങളുടെ- വംശ ഹത്യകളുടെ  വാർത്തകൾ പുറത്തു വരാൻ തുടങ്ങി. ദേശ സ്നേഹികൾ ശക്തിയുക്തം ഫാഷിസടുകളെ നേരിട്ടു.. രാജ്യം ഹിന്ദുവിന്റെയൊ, മുസൽമന്റെയോ അല്ല മറിച്ചു, ഇന്ത്യകരെന്റെതാണെന്ന് പ്രക്യാപിച്ചു കൊണ്ടിരുന്നു..
ഫാഷിസത്തിന്റെ ബീജപാപം സമൂഹത്തിൽ മാരക വിഷ ബാധയുണ്ടാക്കാൻ അധികം നാൾ വേണ്ടി വരില്ലന്ന  സത്യം അപ്പോഴേക്കും  രാജ്യം മനസ്സിലാകി തുടങ്ങിയിരുന്നു ..ദേശീയ പൈത്ര്കമായ ബാബറി പള്ളി പൊളിക്കാൻ കൂട്ടു നിന്നയാൾ ഉപ-പ്രധാനമന്ത്രി ആവുന്നതിനു ലോകം സാക്ഷിയായി. നീണ്ട കലാപങ്ങൾ.. അക്രമങ്ങൾ..  നാടിന്റെ സ്വസ്ഥത കെട്ടു തുടങ്ങി. ഇരുപതൊന്നാം നൂറ്റാണ്ടിനെ പ്രതീക്ഷയോടെ വരവെറ്റവരുടെ നാസ ദ്വാരങ്ങളെ ,അധികം വൈകാതെ ഗുജറാത്തിലെ കാറ്റു കൊണ്ട് വന്ന രൂക്ഷ ഗന്ധം പൊള്ളിച്ചു  കളഞ്ഞു, തലച്ചോറിൽ വിഷബാധയുണ്ടാകി. മൂന്നു ദിവസം നീണ്ടു നിന്ന വംശ ഹത്യ  മൂവായിരം ജീവന്റെ സ്പന്ദനം കാർന്നെടുത്തു, നരാധമ ജന്മങ്ങൾ നാടിനെ അപമാനിച്ചു.

സ്വതന്ത്ര സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകൾ പരസ്പരം പങ്കുവയ്ക്കാൻ പോലും മടിക്കുന്ന കൂട്ടർ രാജ്യത്ത് വസിക്കുന്നുണ്ട്, വർഗീയാന്ധത ബാധിച്ച ഇവരുടെ കണ്ണുകൾക്ക് പക്ഷെ തീ തുപ്പാനുള്ള കഴിവുണ്ട്..! ഇവർ മറുകൂട്ടരെ ഒറ്റുകാരാകുമ്പോൾ അവിടെ ഒറ്റുകൊടുക്കപെടുന്നത് നിണമണിഞ്ഞ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളാണ്.

ഹിന്ദു-മുസ്ലിം ഐക്യം സ്വപ്നം മാത്രമായി ഉത്തരേന്ത്യയിൽ അവശേഷിക്കുമ്പോൾ കലാപങ്ങൾ വീണ്ടും വീണ്ടും മനസ്സിൽ വിഭജനങ്ങൾ തീർത്തുകൊണ്ടിരിക്കുമ്പോൾ നാളയുടെ സമാധാനം അന്യേഷിച്ചിറങ്ങാൻ സോക്രട്ടീസുമാർ ജന്മമെടുകെണ്ടിയിരിക്കുന്നു. വർഗീയ വിഷം നിറച്ച ചഷകം മോന്തി കുടിച്ച് സ്വയം രക്ത സാക്ഷിയാവാൻ; സോക്രട്ടീസ് നിങ്ങളെ രാജ്യം കാത്തിരിക്കുന്നു..!!!

2013, ജനുവരി 14, തിങ്കളാഴ്‌ച

മനുഷ്യ മ്ര്ഗങ്ങള്‍ ഊര് ചുറ്റുന്നു.. സൂക്ഷികുക..!!



അന്ന് ഡിസംബര്‍ 16 നു
അങ്ങ് ദല്‍ഹിയിലെ  വസന്ത് വിഹാര്‍ -
പരിസരത്ത്, ബസ്സില്‍ വച്ച്
കൊടും ശൈത്യത്തില്‍
മനുഷ്യരില്‍ ചിലരെ ആക്രമിച്ച -
മ്ര്ഗങ്ങളില്‍ ചിലതിനെ  , ഇങ്ങ് ഇവിടെ , -

കൊച്ചിയിലും ,കോഴിക്കോട്ടും, തിരുവനന്തപുരത്തും
കണ്ടതായി പറയപ്പെടുന്നു..
മനുഷ്യനോട് സദ്ര്ശ്യമുള്ളവയാണ് ഇവകള്‍.......
സാരിതുമ്പോ.. ശീല തുണ്ടോ കണ്ടാല്‍ ഇവകള്‍ -
അക്രമസക്തരാവും..
വീട്ടിലുള്ളവരെയും സൂക്ഷിക്കുക-
മ്ര്ഗീയത മനുഷ്യരിലേക്കും
പകരുന്നതാണ്..


തിരക്കുള്ള ബസ്സില്‍ , പാര്‍കുകളില്‍,-
കവലകളില്‍ , ചന്തകളില്‍ , അങ്ങനെ
എവിടെയും കാമ ഭ്രാന്തുമായി അവരെ
കണ്ടേക്കാം ...
ഇളം പ്രായക്കാരെയാണ് അവറ്റകല്‌ക്
കൂടുതല്‍ ഇഷ്ടം..
ചില അധ്യാപക മ്ര്ഗങ്ങള്‍
കുട്ടികളെ തിരയുന്നത് കണ്ടിട്ടില്ലേ..
.
കണ്ടാല്‍ കൊല്ലാതെ , തിന്നാതെ -
അവറ്റകല്‌ പിന്മാരില്ലത്രേ..
സൂക്ഷിക്കണം നാട്ടില്‍ ചില മനുഷ്യ മ്ര്ഗങ്ങള്‍..!!..,,,!!!

2013, ജനുവരി 11, വെള്ളിയാഴ്‌ച

ഹൈദരാബാദ് കേന്ദ്ര സര്‍വകാല ശാലയിലെക്കുള്ള 2013-14 അദ്ധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു



ഇന്ത്യയിലെ പ്രധാന യൂണിവേ യ്സിറ്റികളില്‍ ഒന്നായ ഹൈദരാബാദ് കേന്ദ്ര സര്‍വകാല ശാലയിലെ 2013-14 വര്‍ഷതെകുള്ള അഡ്മിഷന്‍ വിളിച്ചിരിക്കുകയാണ് . പ്രസ്തുത സര്‍വകലാ ശാലയില്‍ പഠിക്കാന്‍ ആഗ്രഹമുള്ള പഠിതാക്കള്‍ ജനുവരി 24 നു മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണം .
കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ് സൈറ്റ് സന്ദര്‍ശിക്കുക .
www.uohyd.ac.in

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

നിലപാട് (കവിത )

മനസ്സ് മരവിച്ചു നില്‍കുന്ന 
സമയത്ത്, 
മരിക്കാന്‍ മന്ത്രിച്ചു 
കൊണ്ട് ആരോ മനസ്സില്‍ 
വിവാദത്തിനു തിര കൊളുത്തി.
'കഴുത്തും തലയും' 
മരിക്കാനുള്ള തീരുമാനത്തെ 
ശക്തമായി ചോദ്യം ചെയ്തു 
ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു - 
സമര പ്രക്യപനവും   നടത്തി .
മരിക്കാനുള്ള അവകാശത്തെ 
എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് 
കൈകള്‍ പ്രതിജ്ഞ ചൊല്ലി 
ഏതു ഭാഗം ചേരണം എന്നറിയാതെ
 നാവും കണ്ണും പരസ്പരം
 നോക്കി പിറു പിറുത്തു .
"ഹ്ര്ദയമെ നിന്‍  നിലപാടുകള്‍ക്ക് 
സംയമനത്തിന്‍ ആര്‍ദ്രത കാണുമോ ? "

(കൂടം കുളത്ത്  ആണവ  പ്ലാന്റി ന്നെതിരെ  ജനങ്ങള്‍  സമര രംഗത്ത് -
   ഉത്തരേന്ത്യന്‍  ഗ്രാമങ്ങളില്‍  വൈദ്യുതി ക്  വേണ്ടി സമരം നടക്കുന്നു )

NB; പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍  മെയില്‍  ചെയ്തതാണു ഈ  കവിത .